Thursday 26 March 2015

'അവത് '


വഴിയിലൂടെ സാവധാനം മുന്നോട്ടു തന്നെ നടന്നു.
തിരിച്ചു പോകാൻ കഴിയില്ല എന്നും
എല്ലാ വഴികളും മുന്നോട്ടുള്ള യാത്രക്കുള്ളതാണെന്നും
'അവത് ' തിരിച്ചറിഞ്ഞു.
'അവത് ' അവളല്ലായിരുന്നു.
'അവത് ' അവനുമാല്ലായിരുന്നു.
'അവത് ' അവ അല്ലായിരുന്നു.
'അവത് ' അത് അല്ലായിരുന്നു.
തിരിച്ചറിവുകൾ നൽകുന്ന സ്വാതത്ര്യത്തിലൂടെ
'അവത്' പിന്നെയും നടന്നു.

വാക്ക് അക്ഷരമാകും മുൻപേ 'അവത് ' ഉണ്ടായിരുന്നു; പകൽ പോലെ.
പിന്നീട്-
ഇരുട്ടിലും, നീണ്ട ഇടനാഴികളിലെ നിഴൽപ്പാടുകളിലും, നിശബ്ദതകളിലും,
താളിയോലകളിലും, പാപ്പിറസ് ചുരുളുകളിലും ചതഞ്ഞരഞ്ഞ് ശ്വാസംമുട്ടി,
പരിഹസിക്കപ്പെട്ട്, ആക്ഷേപിക്കപ്പെട്ട്,
ക്രുരമായി ചൂഷണംചെയ്യപ്പെട്ട്, വലിച്ചെറിയപ്പെട്ട്,
പിന്നാമ്പുറങ്ങളിൽ എവിടെയൊക്കെയോ ഒരു തേങ്ങൽപോലെ...

പരിണാമത്തിന്റെ തത്രപ്പാടുകളിൽ അബദ്ധമായും,
മാറ്റത്തിന്റെ അനിവാര്യമായ കണ്ണിയായും,
വപുസ്സിന്റെ അർദ്ധനാരീശ്വരത്തിലേക്ക്
സാവധാനം നടന്നു കയറി,
അവനും അവളുമല്ലാതെ 'അവത് '.
---------------
26.03.2015

1 comment:

  1. വാക്ക് അക്ഷരമാകും മുൻപേ
    'അവത് ' ഉണ്ടായിരുന്നു. ഇരുട്ടിലും,
    നീണ്ട ഇടനാഴികളിലെ നിഴൽപാടുകളിലും,
    നിശബ്ദതകളിലും; താളിയോലകളിലും, പാപ്പിറസ്
    ചുരുളുകളിലും ചതഞ്ഞരഞ്ഞ് ശ്വാസം മുട്ടി, പരിഹസിക്കപ്പെട്ട്, ആക്ഷേപിക്കപ്പെട്ട്, ക്രുരമായി ചൂഷണം ചെയ്യപ്പെട്ട്, വലിച്ചെറിയപ്പെട്ട്,
    പിന്നാമ്പുറങ്ങളിൽ എവിടെയൊക്കെയോ ഒരു തേങ്ങൽ പോലെ.

    ഈ ‘ അവത്’ അവന്റേയും, അവളുടേയും, അവരുടേയുമൊക്കെ കൂടപ്പിറപ്പ് തന്നെ, ആരും മൈന്റ് ചെയ്യാത്ത ,അഥവാ മൈന്റ് ചെയ്താലും ഒരു സഹതാപവും അതിന് കൊടുക്കാതെ പോകുന്ന ഒരു ജന്മം...!

    ReplyDelete

Hope your comments help me improve.