പറയാൻ മറന്നതൊക്കെയും നിൻ മിഴി-
ക്കവിതയിൽ വായിച്ചെടുത്തുപോയി.
പകലോനൊരുക്കിയ സന്ധ്യയിൽ ഞാനതു
പലകുറി ചൊല്ലിപ്പറന്നുപോയി.
നിറമുള്ള നിൻരാഗ ലോലപുടങ്ങളിൽ
സ്വരമഴ യായതു പെയ്തുപോകെ
കരിനീല വില്ലു കുലച്ച നീലോല്പല
നയങ്ങളിൽ ഞാനലിഞ്ഞു ചേരും.
ഋതുസംക്രമം തേടിയലയും പകൽക്കിളി
കതിർ കവർന്നെത്തുന്നു, കാതരേ നീ
ഋതുശോഭയായി, ദിവാസ്വാപ്നമഞ്ചലിൽ
കതിർ മണ്ഡപത്തിലണഞ്ഞിടുമോ?
---------
26.06.2021

No comments:
Post a Comment
Hope your comments help me improve.