Wednesday 27 September 2017

പതിനൊന്ന് എത്തുന്ന വഴികൾ


ബീഡി തെറുപ്പുകാരൻ എന്തു ചെയ്യണമെന്നു നിങ്ങൾ പറഞ്ഞില്ല
കൃഷിക്കാരനും, മത്സ്യത്തൊഴിലാളിയും എന്തു ചെയ്യണമെന്നു പറഞ്ഞില്ല
നഴ്‌സും, ഗുമസ്തനും, എന്തു ചെയ്യണമെന്നു പറഞ്ഞില്ല
പിന്നെന്തിനാണ് ഈ നർത്തകൻ മാത്രം!

മരം വെട്ടുകാരൻ എന്തു ചെയ്യണമെന്നു  നിങ്ങൾ പറഞ്ഞില്ല
തയ്യൽക്കാരനും, പാറാവുകാരനും  എന്തു ചെയ്യണമെന്നു പറഞ്ഞില്ല
മരപ്പണിക്കാരനും, ചുമട്ടുകാരനും എന്തു ചെയ്യണമെന്നു പറഞ്ഞില്ല
പിന്നെന്തിനാണ് ഈ ചിത്രകാരൻ മാത്രം!

നെറ്റി നിങ്ങൾ ചുളിക്കാതിരിക്കു
അതു പതിനൊന്നു മീശക്കാരനെ ഓർമ്മിപ്പിക്കുന്നു.
ശാസ്ത്രജ്ഞരോട് ആയുധമുണ്ടാക്കാൻ ആജ്ഞാപിച്ച അതേ ധാർഷ്ട്യം.
ഞാനെന്തു വേണമെന്ന് ആജ്ഞാപിക്കാതിരിക്കൂ.
അതെന്നെ  ഭയപ്പെടുത്തുന്നു.

നിങ്ങളിലെ 'പതിനൊന്നു' മീശക്കാരനെ അത് ഓർമ്മിപ്പിക്കു 
-----------
27.09.2017

2 comments:

  1. കലാകാരനോട് ആരും ഒന്നും പറയേയേണ്ടതില്ല ..
    അവൻ/ൾ എല്ലാം പറയാതെ തന്നെ എന്നും , എന്തും പറയും
    'ശാസ്ത്രജ്ഞരോട് ആയുധമുണ്ടാക്കാൻ ആജ്ഞാപിച്ച അതേ ധാർഷ്ട്യം.
    ഞാനെന്തു വേണമെന്ന് ആജ്ഞാപിക്കാതിരിക്കൂ.
    അതെന്നെ ഭയപ്പെടുത്തുന്നു...'

    നിങ്ങളിലെ 'പതിനൊന്നു' മീശക്കാരനായ ഹിറ്റ്ലറെ അത് ഓർമ്മിപ്പിക്കുന്ന പോലെ ..!

    ReplyDelete
  2. ഹൃദയത്തില്‍ ദൈവത്തിന്‍റെ കൈയ്യൊപ്പ് പതിഞ്ഞവനോട് ആര്‍ക്കും ഒന്നും പറയാന്‍ അര്‍ഹതയില്ല. ആശയസംപുഷ്ടം.. !

    ReplyDelete

Hope your comments help me improve.